വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം ക്രൂര കൊലപാതകം. ഭർത്താവ് ശ്രീജിത്ത് തീ കൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തി.
ശ്രീജിത്ത് നിലവിൽ റിമാൻഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തായത്.
ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായി ഉണ്ടായിരുന്നതായും പൊലീസിന് ബോധ്യമായത്.
ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്‍പ്പെടെ എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഭവത്തില്‍ ജൂണ്‍ 29ന് ഭര്‍ത്താവ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ ജയിലിലെത്തി ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പോലീസിന് മൊഴി നല്‍കി. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുര്‍ന്നുണ്ടായ വഴിക്കിനൊടുവിലാണ് ശ്രുതിയെ കൊലപ്പെടുത്തിയത്.
കൊലപാതകമാണെന്ന് തെളിയിക്കുന്ന സാക്ഷിമൊഴികളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് ഇവരുടെ രണ്ട് മക്കള്‍ ആദ്യം മൊഴി നല്‍കിയത്. സ്വയം ചെയ്തതാണെന്നായിരുന്നു ശ്രുതിയുടെ മരണമൊഴി. എന്നാല്‍ ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ പ്രേരണയെ തുടര്‍ന്നാണ് ഇങ്ങിനെ മൊഴി നല്‍കിയതെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.
ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ജൂണ്‍ 18ന് കാരാപ്പാടത്തെ വീട്ടില്‍ വെച്ച് പൊള്ളലേറ്റ ശ്രുതി 22ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്ന് കരുതിയിരുന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റ നിയമപരമായ ഇടപെടലിനെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here