ഒളിമ്പിക്സ് ബോക്സിംഗിൽ സെമി കാണാതെ പുറത്തായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനസിൽ പോരാളിയുടെ പരിവേഷമാണ് സതീഷ് കുമാറിന്. കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മാരകമായ മുറിവേറ്റതിനാൽ ഏഴോളം സ്റ്റിച്ചുകൾ ഇട്ടാണ് ഈ താരം ക്വാർട്ടർ പോരിന് ഇറങ്ങിയത്. പരിക്കേറ്റിട്ടും മത്സരത്തിന് ഇറങ്ങാന്‍ കാണിച്ച സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഡ്യത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകര്‍.
ബോക്സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ പ്രീ ക്വാർട്ടർ മത്സരത്തിനിടെ എതിരാളിയുടെ മാരകമായ പഞ്ചുകൾ ഏറ്റുവാങ്ങിയ സതീഷ് കുമാറിന് തുടർന്നുള്ള മത്സരത്തിലെ പ്രതിനിധ്യം തന്നെ അനിശ്ചിതത്വത്തിലായിരുന്നു. എങ്കിലും മുറിവേറ്റ തലയിൽ ഏഴോളം സ്റ്റിച്ചുകൾ ഇട്ട് പോരാളിയുടെ പകരം വെക്കാൻ കഴിയാത്ത നിശ്ചയദാർഡ്യത്തോടെ കഠിന വേദനയും സഹിച്ച് ഈ താരം റിംഗിലെത്തി.
നിലവിലെ ലോക ചാമ്പ്യനും ഏഷ്യൻ ചാമ്പ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവായിരുന്നു ക്വാർട്ടർ ഫൈനലിലെ എതിരാളി.ആദ്യ റൗണ്ടില്‍ ജലോലോവിനെതിരെ ആക്രമിച്ചാണ് സതീഷ് കുമാര്‍ തുടങ്ങിയത്. എന്നാല്‍ ജലോലോവിന്റെ കൃത്യതയാര്‍ന്ന പഞ്ചുകള്‍ ആദ്യ റൗണ്ട് ഉസ്‌ബെകിസ്താന്‍ താരത്തിന് അനുകൂലമാക്കി. പിന്നെയങ്ങോട്ട് ജലോലോവിന്റെ മികവിന് മുന്‍പില്‍ ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ ഫലം കണ്ടില്ല.
ഒളിംപിക്‌സില്‍ സൂപ്പര്‍ ഹെവിവെയ്റ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരം കൂടിയായിരുന്നു പട്ടാളത്തിൽ സുബേദാർ മേജറായ സതീഷ് കുമാര്‍.ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്‍പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും സതീഷ് കുമാറിന്റെ നിശ്ചയദാർഡ്യത്തെ വാനോളം പുകഴ്ത്തുകയാണ് ബോക്സിംഗ് പ്രേമികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here