
‘സുഭിക്ഷ’യുടെ സർജിക്കൽ മാസ്ക് നിർമ്മാണ യൂണിറ്റ് കോഴിക്കോട് ചാലിക്കരയിൽ പ്രവർത്തനം തുടങ്ങി. രണ്ടാംഘട്ട വികസനത്തിന്‍റെ ഭാഗമായി ആരംഭിച്ച മാസ്‌ക് നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു.
സംസ്ഥാനത്തെ മാതൃക ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ ‘സുഭിക്ഷ’യുടെ രണ്ടാംഘട്ട വികസനത്തിന്‍റെ ഭാഗമായാണ് ത്രീ ലയർ സർജിക്കൽ മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചാലിക്കരയിൽ 15 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിച്ചത്.
ദിവസേന ഒരുലക്ഷം മാസ്കുകൾ നിർമ്മിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിത തൊഴിലാളികളാണുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ജനങ്ങളിൽ മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.
ത്രീലയർ സർജിക്കൽ മാസ്ക് നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഓൺലൈൻ വഴി നിർവഹിച്ചു. കൊവിഡ് പ്രതിസന്ധിയിൽ മാസ്‌ക് നിർമ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി അത്യാവശ്യവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.ബാബു, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ കവിത പി.സി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, സുഭിക്ഷ ചെയർമാൻ കുഞ്ഞമ്മദ് മാസ്റ്റർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here