പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്പിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് മാറായില്‍ കുടുംബാംഗവും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്റെ അമ്മയുമാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അബല’യാണ് ആദ്യമായി പാടിയ ചിത്രം. ചേര്‍ത്തല ശിവരാമന്‍ നായര്‍ ആയിരുന്നു ഗുരു. യേശുദാസും കല്ല്യാണിയും ഒരേസമയം ചേര്‍ത്തല ശിവരാമന്‍ നായരുടെ സംഗീത ക്ലാസില്‍ വിദ്യാര്‍ഥികളായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുപാടാന്‍ തുടങ്ങി.

79 ല്‍ ശിവാജി ഗണേശന്റെ ‘നല്ലതൊരു കുടുംബ’ മെന്ന സിനിമയിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി.

‘അലൈപായുതേ’ എന്ന ചിത്രത്തിലെ ‘അലൈപായുതേ’, കാതലന്‍ എന്ന ചിത്രത്തിലെ ‘ഇന്ദിരയോ ഇവള്‍ സുന്ദരിയോ’, വിണ്ണൈതാണ്ടി വരുവായയിലെ ‘ഓമന പെണ്ണേ’ തുടങ്ങിയവ എക്കാലത്തേയും സംഗീതാസ്വാദകരുടെ ഇഷ്ടഗാനങ്ങളാണ്. 2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ ’96’ ലെ കാതലേ.. കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌കാര ജേതാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News