ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയ്ക്ക് നിരാശ. മെഡൽ ലക്ഷ്യമിട്ടിറങ്ങിയ കമൽപ്രീത് കൗർ ഫൈനലിൽ ആറാം സ്ഥാനമാണ് നേടിയത്.
63.07 മീറ്ററാണ് കമൽപ്രീത് ഫൈനലിൽ മറികടന്നത്. ഇന്ത്യൻ താരത്തിന്റെ ആറ് ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളാകുകയും ചെയ്തു. യോഗ്യതാറൗണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു കമൽ പ്രീത്.
ഫൈനൽ മത്സരത്തിൽ അമേരിക്കയുടെ വലരി ഓൾമാൻ 68.98 മീറ്റർ ദൂരം കണ്ടെത്തി സ്വർണം നേടി. 66.86 മീറ്റർ എറിഞ്ഞ ജർമനിയുടെ ക്രിസ്റ്റിൽ പ്യൂഡെൻസ് വെള്ളിയും 65.72 മീറ്റർ കണ്ടെത്തിയ ക്യൂബയുടെ യൈമി പെരെസ് വെങ്കലവും സ്വന്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here