പെഗാസസ് ഫോണ്‍ ചോർത്തൽ: സുപ്രീംകോടതിയിൽ വീണ്ടും ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ ഹർജി. ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവർത്തകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ മൗലികാവകാശങ്ങളുടെ വലിയ ലംഘനമാണ് നടന്നതെന്ന് മാധ്യമപ്രവർത്തകര്‍ ഹർജിയിൽ പറയുന്നു.

ഫോറൻസിക് പരിശോധനയിൽ തങ്ങളുടെ ഫോണിൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇൻസ്റ്റാൾ ചെയ്തുവെന്ന് തെളിഞ്ഞിരുന്നു. അതിനാൽ വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണം. പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഫോൺ ചോർത്തലിന് ഇരകളായവർ ആദ്യമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തതന്നെ മൂന്ന് ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. മുഴുവൻ ഹർജികളും കോടതി ഒന്നിച്ചായിരിക്കും പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News