ദില്ലിയിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൂജാരിക്കും സംഘത്തിനും എതിരെ പൊലീസ് കേസെടുത്തു. കൂളറിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ പെൺകുട്ടിയെ ആണ് ശ്മശാനത്തിലെ പൂജാരിയും ജീവനക്കാരും ചേർന്ന് തിങ്കളാഴ്ച കൊലപ്പെടുത്തിയത്.
കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്നും ചുണ്ട് നീല നിറമായി മാറിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ മൃതദേഹവും പ്രതികൾ സംസ്കരിച്ചു. പരാതി നൽകാൻ എത്തിയ കുട്ടിയുടെ പിതാവിനെ പോലീസ് മർദ്ദിച്ചതായും പരാതി ഉണ്ട്. നാടിനെ നടുക്കിയ സംഭവത്തിൽ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ശ്മശാനത്തിലെ പുരോഹിതനായ രാധേശ്യാമിന്റെ ചില അടുപ്പക്കാര്‍ വൈകീട്ട് ആറ് മണിക്ക് കുട്ടിയുടെ മാതാവിനെ ശ്മശാനത്തിലേക്ക് വിളിപ്പിച്ച് മൃതദേഹം കാണിച്ചുകൊടുക്കുകയായിരുന്നു. കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.
പൊലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും അവയവങ്ങള്‍ മോഷണം പോകുമെന്നും പുരോഹിതന്‍ അമ്മയോട് പറഞ്ഞു. ഉടനെ മൃതദേഹം സംസ്‌കരിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here