ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്. മറ്റെന്നാൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് നൽകിയത്. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് നടപടി. ഈ കേസിൽ ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്ത വിവരം കെ ടി ജലീൽ ഇന്ന് പുറത്ത് വിട്ടിരുന്നു.
ഹൈദരലി ശിഹാബ് തങ്ങൾ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഇ ഡി നോട്ടീസ് നൽകിയത്. മറ്റന്നാൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് ഇ ഡി യുടെ നടപടി. ഈ കേസിൽ ഇ ഡി, പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നു.
ഇ ഡി നൽകിയ നോട്ടീസ് കെ ടി ജലീൽ എം എൽ എ ഇന്ന് പുറത്ത് വിടുകയും ലീഗിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെ ചോദ്യം ചെയ്ത വിവരം തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. 10 കോടിയുടെ കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തു എന്നാണ് ഇ ഡി കേസ്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണത്തിൻ്റെ ഒരു ഭാഗമാണിതെന്നും ആരോപണമുണ്ട്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ചന്ദ്രിക ഓഫീസിൽ ഇ ഡി യുടെ കൊച്ചി യൂണിറ്റ് മുമ്പ് റെയ്ഡ് നടത്തിയിരുന്നു.
ചന്ദ്രിക ഉൾപ്പെടുന്ന മുസ്ലീം പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിംഗ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഹൈദരലി ശിഹാബ് തങ്ങൾ. ചികിത്സയിൽ കഴിയുന്നതിനാൽ ഇ ഡി യ്ക്ക് മുന്നിൽ ഹാജരാകുന്നതിന് പകരം ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഹൈദരലി ശിഹാബ് തങ്ങൾ നോട്ടീസിന് മറുപടി നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here