ചരിത്രനേട്ടം കുറിച്ച് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയപ്പോൾ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു. ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത് . 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്.
1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിയ്ക്ക് പെനാല്‍റ്റിക്ക് അവസരം നല്‍കിയത് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.
മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മിന്നും സേവിലൂടെ ജര്‍മനിയെ ഒരു ഗോള്‍ അകലത്തില്‍ ഇന്ത്യ പിടിച്ചുകെട്ടിയത്. നാലുപതിറ്റാണ്ട് നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ത്യ മെഡൽ നേടുമ്പോൾ കേരളം ഒന്നടങ്കം ശ്രീജേഷിന്റെ നേട്ടത്തിൽ വാനോളം അഭിമാനിക്കുകയാണ്.
2018ൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്.ഐ.എച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ശ്രീജേഷിെൻറ പ്രകടനം വിലമതിക്കാനാവാത്തതായിരുന്നു. 2015ൽ അർജുന അവാർഡ് നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ടോകിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. നേരത്തെ ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും, ബോക്‌സിംഗില്‍ ലവ്ലിന ബോര്‍ഗഹെയ്ന്‍ വെങ്കലവും, ബാഡ്മിന്റണില്‍ പി.വി. സിന്ധു വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ ദിവസം ഫൈനലിലേക്ക് എത്തിയതോടെ ഗുസ്തി താരം രവി കുമാറും മെഡല്‍ ഉറപ്പിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here