വ്യാജ വാർത്തകൾ നിർമിച്ച് കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

വ്യാജ വാർത്തകൾ നിർമിച്ച് കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ കൊവിഡ് കണക്കുകളുടെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ നിർമിച്ച് കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെയുള്ള ജോൺ ബ്രിട്ടാസിന്റെ ലേഖനം ഏറെ ശ്രദ്ധ നേടുന്നു. കോവിഡ് പ്രതിരോധത്തിൽ വസ്തുതകൾ മറച്ചുവെച്ച് ച്ച്കേരളത്തെ താറടിക്കാനുള്ള ശ്രമത്തെയാണ് സിപിഐഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എംപി എക്കണോമിക്സ് ടൈംസിൽ എഴുതിയ ലേഖനത്തിലൂടെ തുറന്നുകാട്ടുന്നത്.

ICMRന്റ കണക്കുകൾ പോലും കൃത്യമായി പറയാതെയാണ് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വ്യാജ പ്രചാരണം അഴിച്ചുവിടുന്നതെന്നും,മരണ നിരക്ക് ദേശീയ ശരാശരി 1.3 ശതമാനം എന്നിരിക്കെ കേരളത്തിൽ 0.5% മാത്രമെന്നും ,വലിയൊരു വിഭാഗത്തിന് ഇനിയും കോവിഡ് ബാധിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു. ഒരു തുള്ളി പോലും പാഴാക്കാതെ ഏറ്റവും കൂടുതൽ വാക്സിൻ ജനങ്ങൾക്ക് നൽകിയ സംസ്ഥാനവും കേരളം തന്നെയാണ്….കേരള മോഡലിന്റെ വിജയമാണ് കോവിഡ് പ്രതിരോധത്തിൽ കാണാൻ കഴിയുന്നതെന്നും ലേഖനത്തിൽ പറയുന്നു.എന്നാൽ കേരള ഫോബിയ മഹാമാരി കണക്കെയാണ് പടർന്നു പിടിക്കുന്നത്.. വ്യാജ വാർത്തകൾ നിർമിച്ചു കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാനുള്ള തീവ്ര ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത് .കേരളത്തിനെതിരെ നടക്കുന്ന ഈ നുണപ്രചാരണത്തെ അദ്ദേഹം ഉപമിച്ചത് 2014ലെ തെരഞ്ഞെടുപ്പിന് മുന്നേ സ്വതന്ത്ര ഇന്ത്യ കണ്ട വലിയ നുണപ്രചാരണത്തോടാണ്. ഗുജറാത്ത് മോഡൽ വികസനമെന്ന നുണയിലൂടെ മോദിയെ ആധുനിക വൽക്കരിക്കാൻ ശ്രമിച്ച കാലത്തെയാണ് ഇവിടെ ജോണ് ബ്രിട്ടാസ് ഓർമിപ്പിച്ചത്.

ലേഖനത്തിലെ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇങ്ങനെയാണ്:

സ്ഥിതിവിവരക്കണക്കുകൾ സമൃദ്ധമായി ഉപയോഗിക്കുന്ന കേരളത്തിൽ കോവിഡ് -19 പ്രതിരോധത്തിൽ പുതിയ കാഴ്ചകൾ തുറന്നു. ഏറ്റവും കുറഞ്ഞ മരണനിരക്ക്, വാക്സിനേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നേറ്റം , ആശുപത്രികളിൽ പകുതി കിടക്കകളും സൗകര്യങ്ങളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു, ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പൂജ്യം മരണങ്ങൾ…ഇതെല്ലം അവഗണിക്കപ്പെടുകയാണ് .അതും ചെറുതായല്ല ഉയർന്ന വോൾട്ടേജിൽ തന്നെ അവഗണിക്കപ്പെടുന്നു .

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരള ഹാഷ് ടാഗിങ്ങ് തലക്കെട്ടുകൾ വരുന്നുണ്ട്. ഭയപ്പെടുത്തുന്ന പ്രചാരണങ്ങൾ, മറ്റു സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുന്ന വ്യാജവാർത്തകൾ. പക്ഷെ ഇത്തരം താരതമ്യങ്ങളിലല്ല കേരളത്തിന്റെ താൽപര്യവും ലക്ഷ്യവും. കേരളം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ആഗ്രഹിക്കുന്നു. അത് ശരിയായ പാതയിലാണെന്നതിന് ധാരാളം തെളിവുകളുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാലാമത് ദേശീയ സീറോ സർവേയുടെ പ്രകാശനത്തിനു ശേഷം, മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായ പ്രൊഫ ഗഗൻദീപ് കാങ്ങ്ഒരു അഭിമുഖത്തിൽ പറഞ്ഞു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം മികച്ച ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം സീറോ വ്യാപനം ഏകദേശം 68% ആണെങ്കിൽ കേരളത്തിൽ ഇത് ഏകദേശം 43%ആണ്.

ചിലർക്കിടയിൽ കേരള ഫോബിയ ഒരു പകർച്ചവ്യാധി പോലെ പടരുന്നു. കേരളത്തെ പ്രവർത്തനരഹിതമായി ചിത്രീകരിക്കുന്ന വ്യാജവാർത്തകൾ ചില പണ്ഡിതന്മാരെയും സ്വാധീനിച്ചതായി തോന്നുന്നു എന്നും ജോൺ ബ്രിട്ടാസ് കുറിക്കുന്നു.കേരളം ഇന്ത്യയുടെ ഭാഗമാണ്. ഒരു സംസ്ഥാനം നന്നായി പ്രവർത്തിക്കുന്നു എന്നത് എല്ലാവർക്കും അഭിമാനമുണ്ടാക്കണം. കാരണം കേരളം അനുകരണത്തിന് യോഗ്യമായ ഒരു മാതൃകയാണ്. സുതാര്യമായ മാതൃക – ജോൺ ബ്രിട്ടാസ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News