അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം

അടുത്ത മാസം വിവാഹം നടക്കാനിരിക്കെ വധൂവരന്മാര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിലാണ് കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്.

മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കും പരിക്കേറ്റു. ആടിപെരുക്ക് ദിനത്തില്‍ കാല്‍ വിരലില്‍ ധരിക്കുന്ന ആഭരണം വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് പറഞ്ഞിരുന്നു.

ഇതുപ്രകാരം ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കയ്‌ക്കൊപ്പം വീട്ടുകാര്‍ അയച്ചിരുന്നു.പ്രിയങ്കയ്ക്ക് ആഭരണവും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തിന്റൊപ്പം ബൈക്കില്‍ കയറി.

പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമെത്തിയപ്പോ‍ഴാണ് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്‍ എന്നയാളുടെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അജിത്ത് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പ ത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here