നടന്‍ അനൂപ് മേനോനുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മകള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താന്‍ ഒരു അപകടം പറ്റി കിടന്നപ്പോള്‍ അനൂപ് മേനോന്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചതും പിന്നീട് സ്വന്തം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതുമെല്ലാം നിര്‍മല്‍ കുറിപ്പില്‍ പറയുന്നു.
ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ എന്നും എല്ലാം ശരിയാവും എന്നിട്ട് നമുക്ക് സിനിമായൊക്കെ ചെയ്യണം എന്നോക്കെ പറഞ്ഞു എന്റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു. കട്ടിലില്‍ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്‍കോള്‍ കിടനിടത്തു നിന്ന് പറക്കാന്‍ ഉള്ള ആവേശം ഉണ്ടാക്കി.
പിന്നീട് നടന്ന് തുടങ്ങിയപ്പോള്‍ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ആയി വിളിച്ചു ഒരുപാട് സന്തോഷം തോന്നി.പക്ഷെ ആ പരസ്യത്തിന്റെ ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു അവര്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്ടിസ്റ്റിനെ വച്ചു പരസ്യം ചെയ്തു അത് എന്നോട് പറയാന്‍ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നുവെന്നും നിര്‍മല്‍ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്കത് കുറിപ്പിന്റെ പൂര്‍ണരൂപം:
ആക്സിഡന്റ് പറ്റി വീട്ടിൽ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ് വന്നത്.ഹലോ നിർമ്മൽ.. ഞാൻ അനൂപ് മേനോൻ ആണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ.. എല്ലാം ശരിയാവും എന്നിട്ട് നമുക്ക് സിനിമായൊക്കെ ചെയ്യണം എന്നോക്കെ പറഞ്ഞു എന്റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു.കട്ടിലിൽ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാൻ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്കോൾ കിടനിടത്തു നിന്ന് പറക്കാൻ ഉള്ള ആവേശം ഉണ്ടാക്കി.
പിന്നീട് നടന്ന് തുടങ്ങിയപ്പോൾ ഒരു പരസ്യത്തിൽ അഭിനയിക്കാൻ ആയി വിളിച്ചു ഒരുപാട് സന്തോഷം തോന്നി.പക്ഷെ ആ പരസ്യത്തിന്റെ ആളുകൾക്ക് എന്നെ അറിയില്ലായിരുന്നു അവർ മാർക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്ടിസ്റ്റിനെ വച്ചു പരസ്യം ചെയ്തു അത് എന്നോട് പറയാൻ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നു.കേട്ടപ്പോൾ ഞാൻ പറഞ്ഞു അനൂപ് ഏട്ടാ… ഓർമ്മയായി എന്ന് പൂക്കളൊക്കെ വച്ച എന്റെ ഫോട്ടോ ഞാൻ തന്നെ കണ്ടിട്ടുണ്ട് ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസ്സാ.ഡാ നീ അങ്ങാനൊന്നും പറയല്ലേ എന്റെ പടം നമ്മൾ ചെയ്യും.
പറഞ്ഞപോലെ തന്നെ പിനീട് അനൂപ് ഏട്ടന്റെ പടത്തിൽ എല്ലാം എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്.മെഴുതിരി അത്താഴങ്ങൾ,ഇറങ്ങുവാൻ ഇരിക്കുന്ന കിങ് ഫിഷ്,പുതിയ സിനിമയായ “പത്മ” യിൽ വിളിച്ച സമയത്ത് ഞാൻ വേറെ ഒരു സിനിമയിൽ അഭിനയിക്കുക ആയത് കൊണ്ട് ഒരു രീതിയിലും എത്തിച്ചേരുവാൻ പറ്റിയില്ല പക്ഷെ എന്റെ സുഹൃത്തുക്കളായ കബീർക്കയും, അനിൽബേബി ഏട്ടനും,പ്രദീപും,രമേഷ് ഏട്ടനും അതിൽ വേഷം വാങ്ങി കൊടുക്കുവാൻ സാധിച്ചു.
ഒരു വാല്യൂവും തിരക്കും ഒന്നും ഇല്ലാതെ ഇരുന്ന ഒരു സാധാരണ മിമിക്രിക്കാരൻ ആയ എന്നെ അതും അപകടം പറ്റി കിടക്കുന്ന സമയത്ത് എന്നെ വിളിച്ചു അവസരം തന്ന പ്രിയ അനൂപ്ഏട്ടനോടുള്ള നന്ദിയും സ്നേഹവും പറഞ്ഞോ എഴുതിയോ തീർക്കാൻ കഴിയില്ല ജീവിതം മുഴുവൻ സ്നേഹത്തോടെ ആ കടപ്പാട് ഉണ്ടാവും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here