എന്നിൽ നിന്നും പെട്ടെന്ന് അകന്നുപോയി:മമ്മൂട്ടി മുരളിയെക്കുറിച്ച്

എന്നിൽ നിന്നും പെട്ടെന്ന് അകന്നുപോയി:മമ്മൂട്ടി മുരളിയെക്കുറിച്ച്

അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ അനശ്വര നടന്‍ മുരളി ഓർമ്മയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം.സ്വാഭാവിക അഭിനയശൈലികൊണ്ട് ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ മാതൃകയായ നടൻ. ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രേക്ഷകനെ മുരളി കൂട്ടികൊണ്ടു പോകുകയായിരുന്നു.മുരളിയും മമ്മൂട്ടിയും കൂടിചേർന്നുള്ള പല സിനിമകളും മലയാളികൾക്ക് പ്രിയങ്കരമാണ്.മുരളിയെ കുറിച്ച് മമ്മൂട്ടി ഓർമ്മിക്കുന്നത് ഇങ്ങനെയാണ്

ഞാനും മുരളിയും കൂടി അഭിനയിക്കുന്ന സിനിമകൾ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം ഞങ്ങൾ തമ്മിൽ ശക്തമായ ഒരു ഇമോഷണൽ ലോക്കുണ്ട്. ഞങ്ങൾ ഒരു പടത്തിൽ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ശരി ഒരു ഇമോഷണൽ ലോക്ക് ഉണ്ടായിരിക്കും. അമരത്തിലായാലും ഇൻസ്പെക്ടർ ബൽറാമിലായാലും അതുണ്ട്.അത്തരത്തിൽ വികാരപരമായി അടുത്ത ആൾക്കാരാണ് ഞങ്ങൾ. ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി. ഞാൻ എന്ത് ചെയ്തിട്ടാ, ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം പിന്നെയങ്ങ് അകന്നകന്ന് പോയി. എനിക്ക് ഭയങ്കരമായിട്ട് ഒരു മിസ്സിങ് മമ്മൂട്ടി പറയുന്നു.

എന്തിനായിരുന്നു അതെന്ന് അറിയാൻ കഴിയാത്തതിന്റെ ഒരു വ്യഥ ഇപ്പോഴുമുണ്ട്. എന്തായിരുന്നു എന്നോടുള്ള വിരോധം, അറിയില്ല. എനിക്ക് ആദ്യത്തെ നാഷണൽ അവാർഡ് കിട്ടിയപ്പോൾ ടിവിക്കാർ മുരളിയുടെ അടുത്ത് ചെന്നു. അപ്പോൾ മുരളി പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. മലയാളത്തിന്റെ ക്ലൗസ്‌കിൻസ്‌കിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ഞങ്ങൾ അദ്ദേഹത്തെ കൊണ്ട് സിനിമയിൽ ചെയ്യിപ്പിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഗ്രേറ്റ് ആക്ടറാണ്. അങ്ങനെയൊക്കെ പറഞ്ഞ ആളാണ് മുരളി.വേറെ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. പക്ഷേ ഒരുകാര്യവുമില്ല കേട്ടോ. എനിക്കറിയില്ല എന്താണെന്ന്. ഞാനൊന്നും ചെയ്തിട്ടില്ല. ഞാൻ എന്തെങ്കിലും ചെയ്ത് എന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല. പക്ഷേ എന്നിൽ നിന്നും പെട്ടെന്ന് അകന്നുപോയി. അത്തരത്തിൽ ഒത്തിരിപ്പേർ നമ്മളിൽ നിന്ന് അകന്ന് പോയിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News