പൊലീസ് ചമഞ്ഞ് ബസ് യാത്രക്കാരില്‍ നിന്ന് കോടികൾ തട്ടിയെടുത്തു; 2 പേർ പിടിയിൽ

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബസ് യാത്രക്കാരില്‍ നിന്ന് 1.2 കോടി രൂപ കവര്‍ന്ന മൂന്ന് പേര്‍ അറസ്റ്റിലായി. ഷിരൂര്‍ സ്വദേശികളായ രാമദാസ് ഭോസ്ലെ, തുഷാര്‍ ടാംബെ, ഭരത് ബംഗാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് പൂനെ-സോലാപൂര്‍ ഹൈവേയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് തടഞ്ഞ മൂവര്‍ സംഘം കൊറിയര്‍ കമ്പനി ജീവനക്കാരില്‍ നിന്ന് കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു.

ലാത്തൂരില്‍ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച ബസിലായിരുന്നു കൊറിയര്‍ കമ്ബനി ജീവനക്കാര്‍ പണം കൊണ്ടുപോയിരുന്നത്. പണം അനധികൃതമായി കടത്തുകയാണെന്നാരോപിച്ച്‌ പ്രതികള്‍ കൊറിയര്‍ കമ്ബനിക്കാരെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് സ്ഥലം കാലിയാക്കുകയായിരുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസ് പരാതിക്കാരുടെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയാറാക്കി. ഖരാദി ബൈപാസ് ഭാഗത്ത് വെച്ചാണ് അറസ്റ്റിലായത്. പ്രതികള്‍ സ്ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

85 ലക്ഷം രൂപയും ഏഴുലക്ഷത്തിന്‍റെ സ്വര്‍ണവും കരിമ്ബ് പാടത്ത് വെച്ചാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളുടെ കാര്‍, രണ്ട് ബൈക്കുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കൊറിയര്‍ കമ്ബനി ജീവനക്കാര്‍ ആരെങ്കിലും കേസുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News