വി ഡി സതീശനും, കെ സുധാകരനുമെതിരെ എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം.എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുന്നതിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ഇരു നേതാക്കളും പരാജയമെന്നും . സഭയ്ക്കകത്തു വി ഡി സതീശൻ മുതിർന്ന നേതാക്കൾ പോലും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുവെന്നും പരാതിയിൽ പറയുന്നു. ഇരുവരുടെയും നിലവിലെ സമീപനം പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും ഇടപെടൽ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ താൽപര്യ പ്രകാരം കെ സുധാകരനെ കെപിസിസി അധ്യക്ഷനായും, വി ഡി സതീശനെ പ്രതിപക്ഷ നേതാവായും കൊണ്ടുവന്നത് മുതൽ എ ഐ ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തമായിരുന്നു. ഇപ്പോൾ സുധാകരനും, വി ഡി സതീശനുമെതിരെ പുതിയ പടയൊരുക്കത്തിനാണ് എ ഐ ഗ്രൂപ്പുകൾ ഒരുങ്ങുന്നത്.
ഇതിനോടകം തന്നെ ഇരുവർക്കുമെതിരെ ഹൈക്കമാൻഡിന്റെ മുന്നിൽ പരാതികൾ എത്തി. എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകുന്നതിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ഇരു നേതാക്കളും പരാജയമെന്നാണ് പരാതികൾ . സഭയ്ക്കകത്തു വി ഡി സതീശൻ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുവെന്നും പരാതിയിൽ പറയുന്നു. എ ഐ ഗ്രൂപ്പ് നേതാക്കളാണ് പരാതിക്ക് പിന്നിൽ.
മുന്നണിയെ ക്രിയാത്മകമായിചലിപ്പിക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും പരാതികൾ ഉന്നയിച്ചിട്ടുണ്ട്. വിഡി സതീശന്റെയും, കെ സുധാകരന്റെയും ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പുനഃസംഘടനയെ ചൊല്ലി വലിയ പൊട്ടിത്തെറികളിലേക്ക് പോകുന്നതിനിടെ ആണ് സുധാകരനും, വിഡി സതീശനും എതിരായ പുതിയ പടയൊരുക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here