കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാർത്താസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീൽ. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ പറയാൻ പറ്റി, ഇ.ടി മുഹമ്മദ് ബഷീർ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ പറഞ്ഞു, പി.എം.എ സലാം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായി അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും ജലീൽ പറഞ്ഞു.
പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന സ്വാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണ്. കുഞ്ഞാലിക്കുട്ടി യുഗം ലീഗിൽ അവസാനിക്കുകയാണ്. അദ്ദേഹം ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് താൻ അതേ നാണയത്തിൽ തിരിച്ചടിച്ചത്. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോൺ രേഖകൾ പുറത്തുവിടുന്നില്ലെന്നും ജലീൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here