തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം; മാരകായുധങ്ങളുപയോഗിച്ച് വാഹനം തകര്‍ത്തു

പശ്ചിമ ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം. നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ ബിജെപി ആക്രമണകാരികള്‍ തല്ലിത്തകര്‍ത്തു.

നേതാക്കളായ സുദീപ് രഹ, ജയ ദത്ത തുടങ്ങി രണ്ട് പേര്‍ക്കെതിരേയാണ് ആക്രമണം നടന്നത്. കല്ലും വടിയും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണമെന്നായിരുന്നു നേതാക്കള്‍ മൊഴിനല്‍കിയത്. ത്രിപുരയിലെ ധലൈ ജില്ലയിലാണ് സംഭവം.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. നേതാക്കള്‍ കാറില്‍ ഇരിക്കുന്ന സമയത്താണ് ഏതാനും പേര്‍ സംഘടിച്ച് ഇവര്‍ക്കെതിരേ ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദെബാംഷു ഭട്ടാചാര്യ ആരോപിച്ചു.

തൊട്ടടുത്ത ദിവസം തന്നെ ത്രിപുര സന്ദര്‍ശിക്കുമെന്ന് മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു. രണ്ട് നേതാക്കള്‍ക്കെതിരേയും ആക്രമണം നടന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News