അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട മൂന്നു പ്രവിശ്യകള്‍ പിടിച്ചടക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകളും പിടിച്ചെടുത്ത് താലിബാന്‍. ശക്തമായ ആക്രമണത്തിലൂടെ കുന്ദൂസ് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളാണ് താലിബാന്‍ ഭീകരര്‍ കീഴടക്കിയത്. കുന്ദൂസ് നഗരത്തിലെ പൊലീസ് ആസ്ഥാനവും ജയിലും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ നേതാക്കള്‍ പറഞ്ഞു.

സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്സ്ജാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാന്‍ പൂര്‍ണ്ണമായി കൈയ്യടക്കിയത്. ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാരഞ്ച് കീഴടക്കിയത് തങ്ങള്‍ ആഘോഷിക്കുകയാണെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ഇറാനുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന തന്ത്രപ്രധാനമായ നഗരമാണ് സാരഞ്ച് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളും ഉടന്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും താലിബാന്‍ നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ കൊല്ലപ്പെട്ടതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍.

വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലും താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയായിരുന്നു താലിബാന്റെ കാര്‍ബോംബ് ആക്രമണം.

ആക്രമണത്തില്‍ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News