അമേരിക്കയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു; വാക്സിനെടുക്കാന്‍ മടിച്ച് ജനങ്ങള്‍

അമേരിക്കയില്‍ കൊവിഡ് വ്യാപിക്കുന്നു. കൊവിഡിന്റെ ഡെല്‍റ്റാ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തില്‍ ശരാശരി ഒരു ലക്ഷം കൊവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തത്.

ശൈത്യകാലത്തിലെ കൊവിഡ് വ്യാപനത്തിന് ശേഷം വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് നിങ്ങുകയാണ് രാജ്യം. വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടാകുന്നത്. അതേസമയം വാക്‌സിന്‍ എടുക്കാന്‍ ആളുകളെത്താത്തതിനെ തുടര്‍ന്ന് നിരവധി ഡോസുകളാണ് രാജ്യത്ത് പാഴായത്.

ജൂണില്‍ ശരാശരി 11,000 കൊവിഡ് കേസുകളായിരുന്നു ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 1,07,143 ആയി ഉയര്‍ന്നു. കഴിഞ്ഞ നവംബറില്‍ രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായ നിലയിലായിരുന്നു. ശരാശരി 2,50,000 കേസുകളായിരുന്നു നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിനംപ്രതി രോഗബാധ വര്‍ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ഇനിയും വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.

രാജ്യത്ത് 50 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. 70 ശതമാനത്തിലേറെ യുവതി യുവാക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് ബാധിച്ച് 44,000-ലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (ഇഉഇ) വ്യക്തമാക്കി. ഇതില്‍ 30 ശതമാനം രോഗികളും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇത് ജൂണിലേതിനേക്കാള്‍ നാല് മടങ്ങ് കൂടുതലാണെന്നും സി ഡി സി പറയുന്നു.

വാക്‌സിന്‍ സ്വീകരിക്കാത്ത പ്രദേശങ്ങളിലാണ് കൂടുതലായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കന്‍ പ്രദേശങ്ങളായ ഫ്‌ലോറിഡ, ലൂസിയാന, മിസ്സിസിപ്പി തുടങ്ങിയിടങ്ങളില്‍ ആശുപത്രികള്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായി സി ഡി സി പറയുന്നു.

നമ്മള്‍ ഇനിയും വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജനുവരിയിലെ കുതിച്ചു ചാട്ടത്തിന് സമാനമായി ലക്ഷക്കണക്കിന് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചേക്കാമെന്ന് സി ഡി സി ഡയറക്ടര്‍ റോച്ചല്‍ വാലന്‍സ്‌കി പറഞ്ഞു.

അമേരിക്കയില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് അലബാമയും മിസ്സിസിപ്പിയുമാണ്. മയോ ക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശങ്ങളില്‍ 35 ശതമാനം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ജോര്‍ജിയ, ടെന്നസി, കരോലിന എന്നീ സംസ്ഥാനങ്ങളും വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വാക്‌സിനെടുക്കാന്‍ ആളുകളെത്താത്തതിനെ തുടര്‍ന്ന് 65,000 ഡോസ് വാക്‌സിനാണ് അലബാമയില്‍ പാഴായിപ്പോയത്.

വളരെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് ഉള്ളപ്പോള്‍ അത് വളരെ നിര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥന്‍ സ്‌കോട്ട് ഹാരിസ് പറഞ്ഞു. വാക്‌സിന്‍ ലഭ്യമല്ലാത്ത ധാരാളം ആളുകള്‍ ലോകത്ത് ഉണ്ടെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 7 ദിവസത്തില്‍ ശരാശരി 270 മരണങ്ങള്‍ വരെ ദിനംപ്രതി രേഖപ്പെടുത്തി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇത് ഏകദേശം 500 ആയിരുന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. ജനുവരിയില്‍ 3,500 കൊവിഡ് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News