പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, മകളും ഡയറക്ടറുമായ റീന മറിയം തോമസ് എന്നിവരെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.
വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസിലെ നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിയെടുത്ത പണം ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയത്. ബിനാമി ഇടപാടുകൾക്കും നിധി കമ്പനിയിലേയ്ക്കും നിക്ഷേപത്തുക വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here