തെരുവില്‍ അലയുന്ന നായ്ക്കള്‍ക്കായി ഭക്ഷണം നല്‍കാന്‍ പൊതുവായ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് കേരള ഹൈക്കോടതി. തിരുവന്തപുരത്ത് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
‘തെരുവ് നായ്ക്കള്‍ വിശക്കുമ്പോള്‍ മാത്രമാണ് അക്രമാസക്തരാവുന്നത്. അവ ഭക്ഷണവും വെള്ളവും മാത്രമാണ് തേടുന്നത്. അതിനായി പൊതുഭക്ഷണ കേന്ദ്രം സ്ഥാപിക്കാനായാല്‍ പാതി പ്രശ്നം പരിഹരിക്കപ്പെടും’ എന്നും കോടതി വ്യക്തമാക്കി. നായ്ക്കള്‍ക്കുള്ള തീറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് പ്രദേശവാസികളെ ആക്രമിക്കില്ലെന്ന നിലയുണ്ടാക്കും, നായ്ക്കളുടെ ഭയം ഇല്ലാതാക്കുമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഭക്ഷണം നല്‍കുന്നതിനും ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ അനുവാദം നല്‍കാവു എന്നും കോടതി നിര്‍ദ്ദേശിച്ചു.വളര്‍ത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. വേഗത്തില്‍ ലൈസന്‍സ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെല്‍ട്ടറുകളും മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോന്‍ കോടതിയെ അറിയിച്ചു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഷല്‍ട്ടറുകള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന 17 ഷെല്‍ട്ടറുകള്‍ അവരുടെ വസതികളില്‍ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരെ പ്രദേശവാസികളും മുനിസിപ്പല്‍ അധികാരികളുടെയും എതിര്‍പ്പുള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുള്ളതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പരിക്കേറ്റവയോ, അസുഖമുള്ള നായ്ക്കളെ മാത്രമേ ചികിത്സയ്ക്കും പരിചരണത്തിനുമായി ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കേണ്ടതുള്ളു എന്നും മറ്റുള്ളവയെ വന്ധ്യംകരിച്ച് വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി.
നിര്‍ദ്ദേശം നല്‍കിയത്.
‘തെരുവ് നായ്ക്കള്‍ വിശക്കുമ്പോള്‍ മാത്രമാണ് അക്രമാസക്തരാവുന്നത്. അവ ഭക്ഷണവും വെള്ളവും മാത്രമാണ് തേടുന്നത്. അതിനായി പൊതുഭക്ഷണ കേന്ദ്രം സ്ഥാപിക്കാനായാല്‍ പാതി പ്രശ്നം പരിഹരിക്കപ്പെടും’ എന്നും കോടതി വ്യക്തമാക്കി. നായ്ക്കള്‍ക്കുള്ള തീറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് പ്രദേശവാസികളെ ആക്രമിക്കില്ലെന്ന നിലയുണ്ടാക്കും, നായ്ക്കളുടെ ഭയം ഇല്ലാതാക്കുമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഭക്ഷണം നല്‍കുന്നതിനും ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ അനുവാദം നല്‍കാവു എന്നും കോടതി നിര്‍ദ്ദേശിച്ചു.വളര്‍ത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. വേഗത്തില്‍ ലൈസന്‍സ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെല്‍ട്ടറുകളും മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോന്‍ കോടതിയെ അറിയിച്ചു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഷല്‍ട്ടറുകള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന 17 ഷെല്‍ട്ടറുകള്‍ അവരുടെ വസതികളില്‍ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരെ പ്രദേശവാസികളും മുനിസിപ്പല്‍ അധികാരികളുടെയും എതിര്‍പ്പുള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുള്ളതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പരിക്കേറ്റവയോ, അസുഖമുള്ള നായ്ക്കളെ മാത്രമേ ചികിത്സയ്ക്കും പരിചരണത്തിനുമായി ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കേണ്ടതുള്ളു എന്നും മറ്റുള്ളവയെ വന്ധ്യംകരിച്ച് വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here