ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി.
അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം.
തങ്ങൾ നീങ്ങുന്നത് വടക്കൻ അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണെന്ന് താലിബാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ തിരികെവരാനാണ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്.
മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇന്ന് വൈകീട്ട് ഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടും. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരോട് തിരികെവരാനാണ് എംബസി നിര്‍ദേശം നല്‍കിയത്.
മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ഒഴിപ്പിച്ചു. രേഖകള്‍ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്താനിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേരും പാസ്പോര്‍ട് നമ്പറും അറിയിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here