മുരിങ്ങൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ വൈദികൻ സി.സി.ജോൺസൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി
തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ പ്രതിക്ക് കോടതി നിർദേശം നൽകി.
പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ്റെ വാദം കണക്കിലെടുത്താണ്
ജസ്റ്റീസ് വി.ഷർസി ജാമ്യാപേക്ഷ നിരസിച്ചത്.
പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടന്നും സാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇര പരാതി കൊടുക്കാൻ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി.
2016 ൽ യുവതിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങൾ എടുത്ത പ്രതി പീഡനവിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇരയുടെ പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here