കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ മദ്യക്കടകൾക്ക് മാത്രമായി ഒരിളവും അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മദ്യം വാങ്ങാനെത്തുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ , വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ബെവ്കോ ഔട്ട് ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നടപടി. ഹൈക്കോടതിക്ക് സമീപമുള്ള ബെവ്കോ ഔട്ട് ലെറ്റ് പച്ചാളത്തേക്ക് മാറ്റാൻ നടപടി ആരംഭിച്ചതായും സർക്കാർ അറിയിച്ചു. ഇതിന് രണ്ട് മാസം സാവകാശം തേടിയതിനെ തുടർന്ന് കേസ് അടുത്ത മാസം പരിഗണിക്കുന്നതിനായി മാറ്റി.
മദ്യശാലകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here