കൊവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച വിഭാഗങ്ങളിൽ ഒന്നായ ഹൗസ്ബോട്ടുകളുടെ സംരക്ഷണാര്‍ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘ടൂറിസം ഹൗസ് ബോട്ട് സപ്പോര്‍ട്ട് സ്കീം’ പദ്ധതിയില്‍പ്പെടുത്തി 1,60,80,000 രൂപ അനുവദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി പി ചിത്തരഞ്ജന് എം എല്‍ എയുടെ സബ്മിഷന് നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടൊപ്പം ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിക്കും ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയില്‍ കൊവിഡ് ഉണ്ടാക്കിയ ആഘാതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നത് ഹൗസ് ബോട്ട് മേഖലയിലാണ്. അതേസമയം, സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തുറസായ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും അനുമതിയുണ്ട്. ആലപ്പുഴയില്‍ ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളില്‍ പ്രവേശനം അനുവദിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here