അട്ടപ്പാടി വട്ടലക്കിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് നാർക്കോട്ടിക് ഡിവൈഎസ്പി ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല.
ഊര് നിവാസിയായ കുറുന്താചലത്തെ ആക്രമിച്ച കേസിലെ പ്രതികളായ ഊരുമൂപ്പൻ ചൊറിയൻ, മകൻ മുരുകൻ എന്നിവരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ മുരുകൻ്റെ പതിനേഴു വയസ്സുള്ള മകനെ ഷോളയൂർ പൊലീസ് മർദ്ദിച്ചുവെന്ന് പരാതി ഉയർന്നിരുന്നു.
കുറുന്താചലത്തെ ആക്രമിച്ച് പരിക്കേൽപിച്ച പരാതിയും തുടർ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here