കേരളത്തിൽ വ്യവസായം വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ലോബി ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റണം എന്ന ചർച്ച സഭയിൽ നടന്നതിനെ തെറ്റായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇതിന് തെളിവാണെന്നും മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.
പ്രചരണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഇത്തരം ലോബികളാണെന്ന് പി രാജീവ് വ്യക്തമാക്കി.
താൻ പറഞ്ഞതിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു. ഇത് സഭയുടെ അവകാശത്തിലുള്ള കടന്നുകയറ്റം. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന ഏകീകൃതമാക്കി കഴിഞ്ഞു.
ആദ്യഘട്ടത്തിൽ അഞ്ച് വകുപ്പുകളുടെ പരിശോധനയാണ് നടക്കുക. പരിശോധനകളിൽ വ്യക്തിതാത്പര്യം ഇല്ലെന്ന് ഉറപ്പ് വരുത്തുമെന്നും പി.രാജീവ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here