ഡെൽറ്റ പ്ലസ് കൊവിഡ് -19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം മുംബൈയിൽ രേഖപ്പെടുത്തി. ബിഎംസി റിപ്പോർട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്.
ഡെൽറ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം, രത്‌നഗിരിയിൽ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത് പുനൈയിലായിരുന്നു.
മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉൾപ്പെടെ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ ഡെൽറ്റ പ്ലസ് പോസിറ്റീവ് സ്ഥിരീകരിച്ച നഗരത്തിലെ ഏഴ് രോഗികളിൽ ഒരാളായിരുന്നു മരണപ്പെട്ടത് .
അതേസമയം മുംബൈയിൽ ഇന്ന് 281 പുതിയ കൊവിഡ് കേസുകളും 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആഗസ്ത് 15 മുതൽ ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കാനിരിക്കെ രോഗവ്യാപനത്തിലുണ്ടായ വർദ്ധനവും ഡെൽറ്റാ പ്ലസ് മരണവും ആശങ്കയുണ്ടാക്കുന്നതാണ്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 6,388 പുതിയ കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു. ജൂലൈ 31 ന് ശേഷം ആദ്യമായാണ് മരണസംഖ്യ 200 കടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here