ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ ഐ ബി ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ , പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയൻ , തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.
നാല് പേരും സമർപ്പിച്ച ജാമ്യ ഹർജികൾ സി ബി ഐ യുടെ എതിർപ്പ് അവഗണിച്ച് കോടതി അനുവദിക്കുകയായിരുന്നു. ഗൂഢാലോചനയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും , സി ബി ഐ കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാൽ നാല് പേരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും , കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും , മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സി ബി ഐ വാദിച്ചു. ഹർജിക്കാരായ നാല് പേർക്കും ഇടക്കാല മുൻകൂർ ജാമ്യം കോടതി നേരത്തെ അനുവദിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here