പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ ആരോപണവുമായി വീണ്ടും കെ.ടി. ജലീൽ. എ.ആർ നഗർ സഹകരണ ബാങ്കിൽ അങ്കണവാടി ടീച്ചറുടെ അക്കൗണ്ടിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് ആരോപണം. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ അഴിമതിപ്പണമാണ് അക്കൗണ്ട് ഉടമകൾ അറിയാതെ ഇത്തരത്തിൽ നിക്ഷേപിച്ചതെന്നും ജലീൽ ആരോപിച്ചു. നിക്ഷേപത്തിനെതിരെ അങ്കണവാടി ടീച്ചർ പൊലീസിൽ പരാതി നൽകി.
കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലാണ് ഇന്ന് കെ.ടി ജലീൽ നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ എ ആർ നഗർ ബാങ്കിലെ നിക്ഷേപങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരും. മലപ്പുറം ജില്ലയിലെ ലീഗ് നേതാക്കൾക്ക് ഈ വാർത്ത വന്നതോടെ അവരറിയാതെ അവരുടെ പേരിലും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആശങ്കയിലാണ്.
അഴിമതിപ്പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി സംഘടനാ പ്രവർത്തനം നടത്തുന്ന രീതിയാണ് ലീഗിൽ നടക്കുന്നത് . കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവരാണ് എ ആർ നഗർ ബാങ്കിൻ്റെ ഭരണ സമിതിയിൽ .മലപ്പുറം ജില്ലയിൽ ലീഗിൻറെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ കേരള ബാങ്കിലേക്ക് ലയിക്കാൻ മടിക്കുന്നതിന് കാരണവും ഈ വൻ തോതിലുള്ള കള്ളപ്പണ നിക്ഷേപം ആണെന്നും ജലീൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here