കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയം തുടരുന്നു: വിമാനയാത്രാക്കൂലി വീണ്ടും വര്‍ധിപ്പിച്ച്‌ വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനയാത്രാക്കൂലി വീണ്ടും വർധിപ്പിച്ച്‌ വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനയാത്രാക്കൂലി വർധിപ്പിക്കുന്നത്. ഒന്പത് മുതൽ 12 ശതമാനത്തിൻറെ വർധനയാണ് ഏർപ്പെടുത്തിയത്.

40 മിനിറ്റിൽ താഴെയുള്ള വിമാനയാത്രക്കുള്ള മിനിമം ചാർജ് 2600 രൂപയിൽ നിന്ന് 2900 രൂപയാക്കി വർധിപ്പിച്ചു. 11.53 ശതമാനത്തിൻറെ വർധനയാണ് വരുത്തിയത്. 8800 രൂപയാണ് ഈ കാറ്റഗറിയിലെ ഉയർന്ന ചാർജ്. 40 മുതൽ 60 മിനിറ്റ് വരെയുള്ള യാത്രക്ക് മിനിമം 3,700 രൂപയും ഉയർന്ന ചാർജായി 11,000 രൂപയും നൽകണം.

60 മുതൽ 90 മിനിറ്റ് വരെയുള്ള യാത്രക്ക് 4500 രൂപയാണ് മിനിമം ചാർജ്. ഉയർന്ന ചാർജായി 13,200 രൂപയും നൽകേണ്ടി വരും. ഇതുപോലെ എല്ലാ കാറ്റഗറിയിലും വർധന വരുത്തിയിട്ടുണ്ട്. ഈ ചാർജിൽ പാസഞ്ചർ സെക്യൂരിറ്റി ഫീസ്, യൂസർ ഡെവലപ്മെൻറ് ഫീസ്, ജി.എസ്.ടി എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ചാർജ് ഇനിയും ഉയരും. ഈ വർഷം ഫെബ്രുവരി, മേയ്, ജൂൺ മാസങ്ങളിൽ വിമാനയാത്രാക്കൂലി വർധിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News