700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയാണ് പിടിയിലായത്. ജയ്പൂർ റൂറൽ െപാലീസ് സുപ്രണ്ട് ശങ്കർ ദത്ത് ശർമ്മയാണ് അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്.
തുടക്കത്തിൽ കേസിനെ സംബന്ധിച്ച് കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ശങ്കർ ദത്ത് ശർമ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ് കുമാർ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നാണ് സുരേഷ് കുമാർ നാല് വയസുകാരിയെ തട്ടിെകാണ്ടു പോയത്. പിന്നീട് ഏഴു കിലോ മീറ്റർ അകലെയുള്ള കുളത്തിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി.
കൊലപാതകത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ െപാലീസ് കടുത്ത സമ്മർദത്തിലായി. എന്നാൽ അന്വേഷണത്തിനായി 700ഓളം പൊലീസുകാർ ഒന്നിച്ചതോടെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ സാധിച്ചു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു സ്ഥലം നിരന്തരമായി മാറ്റിയിരുന്നു. വിവിധ സ്ഥലങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു പ്രതിക്കായി തെരച്ചിൽ നടത്തിയതെന്നും പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here