വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ട്രാക്ടര്‍ ഡ്രൈവറായ മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ മാമ്പള്ളിയിലെ കാഞ്ചന (25) എന്നിവരാണ് മരിച്ചത്.
ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. ഇതോടെ അമ്മാവന്റെ കാറുമായി കാഞ്ചനയെയും കൂട്ടി തേരമ്പള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു ശ്രീനിവാസ്. തുടര്‍ന്ന് കാറിന്റെ ഡോർ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കാറില്‍നിന്ന് തീ ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും വാതിലുകള്‍ പൂട്ടിയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here