ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത് അമിതമായി മഞ്ഞൾ തേച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലുള്ള ഇന്ദപൂറിലെ ഭട്നിമാഗനിലാണ് സംഭവം. മുഖ്യപ്രതിയായ ജസ്നാൻ പോപട് പവാറിനെയും (25) പിതാവ് യോഗേഷ് നാരാൺ പവാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
20കാരിയായ സീമ പവാറാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. ശേഷം ഉറങ്ങാൻ കിടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒമ്പത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മരിച്ച സീമ ജസ്നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർഥി വിഭാഗത്തിൽ പ്പെട്ട ഇരുവരും തൊഴിലാളികളായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here