കായംകുളം പുള്ളിക്കണക്ക് ഭാഗത്തെ വീട്ടിൽ നിന്നും 350 ഓളം കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ആലപ്പുഴ എക്സൈസ് ഇന്റെലിജൻസ് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റെലിജൻസ് സംഘവും, ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
അവധി ദിവസങ്ങളിൽ ബാർ, ലിക്കർ ഷാപ്പുകൾ എന്നിവിടങ്ങളിലേക്ക് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. കൃഷ്ണപുരം വില്ലേജിൽ പുള്ളികണക്ക് മുറിയിൽ മോഹനം വീട്ടിൽ മോഹന കുറുപ്പ് (62) നെയാണ് എക്സൈസ് ഇന്റെലിജൻസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ചയായി ഇയാൾ എക്സൈസ് ഇന്റെലിജൻസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ചെറിയ അളവിലുള്ള കുപ്പികളിലാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here