തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു; സംതൃപ്തി രേഖപ്പെടുത്തി മന്‍സൂഖ് മാണ്ഡവ്യ

തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും ഒപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി ട്രയാജ് ഏരിയ, കൊവിഡ് ഒ.പി., ഗ്രീൻ സോൺ, യെല്ലോ സോൺ, റെഡ് സോൺ, ഐ.സി.യു., കൊവിഡ് ഓപ്പറേഷൻ തീയറ്റർ എന്നിവയാണ് സംഘം സന്ദർശിച്ചത്.

നിലവിലെ രോഗികളും കൊവിഡ് രണ്ടാം തരംഗം ഉയർന്ന് നിന്നപ്പോഴുമുള്ള രോഗികളുടെ എണ്ണവും കേന്ദ്ര മന്ത്രി ചോദിച്ചറിഞ്ഞു. ഐ.സി.യു., വെന്റിലേറ്റർ എന്നിവ ഒഴിവുള്ളത് നേരിൽ കണ്ടു. ഗുരുതര രോഗികളുടെ എണ്ണം കുറവാണ്.

60 ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോൾ കൊവിഡ് രോഗികളുള്ളത്. ആശുപത്രി പ്രവർത്തനം, ഐ.സി.യു., വെന്റിലേറ്റർ, ഓക്‌സിജൻ എന്നിവയുടെ ലഭ്യത എന്നിവ മനസിലാക്കി. കൊവിഡ് തരംഗം ഉയർന്ന് നിന്നപ്പോൾ പോലും മെഡിക്കൽ കോളേജിന് മാനേജ് ചെയ്യാൻ കഴിഞ്ഞിരുന്നു.

മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അതിനും മെഡിക്കൽ കോളേജ് സജ്ജമാണെന്ന് അറിയിച്ചു. കൊവിഡ് സമയത്ത് പോലും മെഡിക്കൽ കോളേജ് കൊവിഡിതര ചികിത്സയ്ക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കും എമർജൻസി ചികിത്സയ്ക്കും പ്രാധാന്യം നൽകിയതിനെ മന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, കളക്ടർ ഡോ. നവജ്യോത് ഖോസ, ഡി.എം.ഇ. ഡോ. എ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജോബി ജോൺ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഡോ. സുനിൽ കുമാർ, കൊവിഡ് സെൽ ചീഫ് നിസാറുദ്ദീൻ, ആർ.എം.ഒ. ഡോ. മോഹൻ റോയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here