പെഗാസസ്: കേന്ദ്രത്തിന് നോട്ടീസയച്ചു; 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് കേന്ദ്രം. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിച്ച കോടതി കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.

ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതി നിലപാടടെുത്തു. അതേസമയം പെഗാസസ് പോലുള്ള സോഫ്റ്റ്‌വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാന്‍ നിയമതടസമില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

അതേസമയം ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നും ചോദിച്ചു.

ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.

അതേസമയം കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമതിയുടെ കാര്യത്തിലും സുപ്രിംകോടതി അതൃപതി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു നല്‍കിയ സത്യവാങ്മൂലത്തില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും പറഞ്ഞ കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം തയ്യാറായിരുന്നില്ല. ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ 10 ഹര്‍ജികളാണ് കോടതിയുടെ പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News