മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗവും മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കറ്റ് വി ബാലകൃഷ്ണ ഷെട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി ബി എസ് പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും നാമനിർദ്ദേശ പത്രിക പിൻവലിപ്പിക്കാൻ ഇടപെട്ടതായി വിവരം ലഭിച്ചതിനാലാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൃഷ്ണ ഷെട്ടിയെ ചോദ്യം ചെയ്തത്.
അതേസമയം, നേരത്തെ നോട്ടിസ് നൽകിയെങ്കിലും ഹാജരാകാത്തതിനാൽ രണ്ടാം തവണയും നോട്ടീസ് നൽകിയാണ് ബാലകൃഷ്ണ ഷെട്ടിയെ വിളിച്ചുവരുത്തിയത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് , ബി ജെ പി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ എന്നിവരെ ഇതിനകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഈ കേസിലെ ഒന്നാം പ്രതി കെ സുരേന്ദ്രനെ അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യും. കേസന്വേഷണം അവസാന ഘട്ടത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here