ഭീമ കൊറേഗാവ് കേസ്: ഹാനി ബാബുവിനെ മുബൈ തലോജ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം

മലയാളിയായ ഹാനി ബാബുവിനെ വീണ്ടും മുബൈ തലോജ ജയിലില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം. ആശുപത്രിയില്‍ നിന്ന് നാളെ ഡിസ്ചാര്‍ജ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കൊവിഡിനെ തുടര്‍ന്ന് മെയിലാണ് ഹാനി ബാബുവിനെ ബ്രാഞ്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്നും ബോംബെ ഹൈക്കോടതി.

രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു എം ടി. ദില്ലി സര്‍വ്വകലാശാല ഇംഗ്ലീഷ് അദ്ധ്യാപകനായ തൃശ്ശൂര്‍ സ്വദേശിയായ ഹാനി ബാബുവിന്റെ വീട്ടില്‍ പൂനെ പൊലീസ് കഴിഞ്ഞ സെപ്റ്റംബറില്‍ പരിശോധന നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here