ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണെന്നും പോസ്റ്ററില്‍ പറയുന്നു.ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്റ്റർ.
കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്റ്റർ വാചകം. പ്രതിഷേധം നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നീ നേതാക്കൾക്കെതിരെ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോട്ടയത്ത് കോൺഗ്രസിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ സംഭവിച്ചിരുന്നു. എ-ഐ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തിക്കിടെ പതിനാല് ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുകയാണ്.
ഡിസിസി പുന:സംഘടന അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ നാട്ടകം സുരേഷ്, യുജിൻ തോമസ് എന്നിവരുടെ പേരുകൾ ആണ് കോട്ടയം ജില്ലാ അധ്യക്ഷൻ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നത്. അതേസമയം കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുളള അന്തിമ ചർച്ചകളിൽ ചാണ്ടി ഉമ്മന്റെ പേരും നിർദേശിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഡിസിസി ഓഫീസ് ചുമതലയുളള ജനറൽ സെക്രട്ടറിയായ യൂജിൻ തോമസ് ഉമ്മൻചാണ്ടിയുടെ നോമിനിയാണ്. ഡിസിസി വൈസ് പ്രസിഡണ്ടായ ഫിൽസൺ മാത്യൂസിന്റെ പേരും ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നു.ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫിനെ ആണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല നിർദേശിച്ചത്. തർക്കം നീളുകയാണ് എങ്കിൽ ഒത്തുതീർപ്പെന്ന നിലയിൽ കെസി ജോസഫിനെ ഡിസിസി പ്രസിഡണ്ടാക്കണം എന്നുളള നിർദേശവും ഉയർന്നിരുന്നു.
ഗ്രൂപ്പ് താൽപര്യങ്ങൾക്ക് കാര്യമായ പരിഗണന കിട്ടാത്തത്തിന്റെ അമർഷത്തിലാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിന്റെ നേതാവ് ഉമ്മൻചാണ്ടിയും.ഉമ്മൻചാണ്ടിയുടെ കോട്ടയത്ത് അടക്കം ഗ്രൂപ്പ് നേതൃത്വം നിർദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകൾ കൂടി ഉൾപ്പെടുത്തിയതോടെ കോൺഗ്രസിനുള്ളിൽ അതൃപ്തി പ്രകടമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here