അഫ്ഗാനിസ്താനിൽ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെ താലിബാൻ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളെ താലിബാൻ സൈന്യം നേരിട്ടത്.
അസദാബാദിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തിനുനേരെ നടന്ന താലിബാൻ വെടിവയ്പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തിൽ ഒരാൾ താലിബാൻ സംഘത്തെ കത്തികൊണ്ട് ആക്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് താലിബാൻ വിശദീകരണം.
അതേസമയം, ജലാലാബാദിൽ അഫ്ഗാൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെയും താലിബാൻ സൈന്യം വെടിവച്ചതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളിലും സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here