കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിനാലാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പ്രസിഡൻ്റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ തറവാട് സ്വത്തല്ലന്നും കോൺഗ്രസിൻ്റെ പേരിൽ തടിച്ചുകൊഴുത്ത “പോത്തൻകോടു “കാരന് DCC പ്രസിഡൻ്റിനെ തീരുമാനിക്കാൻ എന്ത് കാര്യമെന്നും പോസ്റ്ററിൽ പറയുന്നു. സിറ്റി മണിയൻ്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസമുണ്ട്
അതേസമയം, രാജേന്ദ്ര പ്രസാദിനെതിരെയും രൂക്ഷമായ വിമർശം ഉയരുന്നുണ്ട്. ‘ഡിസിസി പ്രസിഡന്റ് സ്ഥാനം ചലനാത്മകമായ കരങ്ങളിൽ ഏൽപ്പിക്കുക. രാജേന്ദ്രപ്രസാദ് കിഴവൻ അനാരോഗ്യൻ’. ’78 വയസ്സ് രാജേന്ദ്ര പ്രസാദ് എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വ്യക്തിക്ക് എന്തിനാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം? തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിൽ ഉണ്ട്.
അതേസമയം കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെയും സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം.
‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here