ഷവര്‍മയെ ചൊല്ലി കഫേ ഉടമകളെ മർദ്ദിച്ചു; 3 ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ

ഷവര്‍മയെ ചൊല്ലി കഫേയില്‍ കയറി മര്‍ദനം. പരിക്കേറ്റ കോതപറമ്പ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന കഫേ കാലിഫോര്‍ണിയ ഉടമ, പാര്‍ട്ട്ണര്‍ മര്‍ഷാദ്, ഭാര്യയും കഫേയിലെ ജീവനക്കാരിയുമായ ജസ്ന എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടവിലങ്ങ് സ്വദേശികളായ മൂന്നുപേരാണ് മര്‍ദിച്ചത്. ഓര്‍ഡര്‍ ചെയ്ത ഷവര്‍മ യഥാസമയം ലഭിച്ചില്ലെന്നും പറഞ്ഞ എണ്ണം ഉണ്ടായില്ലെന്നും ആരോപിച്ചായിരുന്നു അതിക്രമം. അതേസമയം, ഓര്‍ഡര്‍ നല്‍കിയ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നുവെന്നും പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞിട്ടും മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും കഫേ ഉടമ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കാരായ മൂന്നുപേര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. ഇതിനിടെ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News