കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബർ 4 മുതൽ ആന്ധ്രാപ്രദേശിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 11 മണിമുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ.
സംസ്ഥാന ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ പകുതിയോളം ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ള കൊവിഡ് കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുകയാണ്. 15,472 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ആന്ധ്രയിൽ ചികിത്സയിലുള്ളത്.ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനം മുതൽ ആഗസ്റ്റ് 21 വരെ ആന്ധ്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here