ഗാസയിൽ വീണ്ടും വെടിവയ്പ്പുമായി ഇസ്രയേൽ. 52 വർഷം മുമ്പ് നടന്ന മസ്ജിദുൽ അഖ്സ തീവയ്പ്പിൻറെ ഓർമ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപ്പെടെ 41 പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഒരു ഇസ്രയേൽ സൈനികനും പരിക്കേറ്റു.
കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു.
മസ്ജിദുൽ അഖ്സയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും ഗാസയിൽ നടത്തിയ കനത്ത ബോംബുവർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here