കാബൂൾ വിമാനത്താവളത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ഇവർ ഏഴുപേരും അഫ്ഗാൻ പൗരന്മാരാണ്. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ദിവസവും പലായനത്തിനായെത്തുന്നത്.
ആയിരക്കണക്കിനുപേർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോർട്ട്.
ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് നിലവിലെ സാഹചര്യമെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here