ADVERTISEMENT
ഡല്‍ഹിയില്‍ രണ്ടു വയസ്സുകാരനെ ദമ്പതിമാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരന്റെ മകനെയാണ് യമുനയും ഭര്‍ത്താവും ചേർന്ന് കൊലപ്പെടുത്തിയതെന്നും ശേഷം കുട്ടിയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് ഓവുചാലില്‍ തള്ളിയെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണിവര്‍.
തന്റെ മാതാവിന് സഹോദരന്റെ മകനോടുള്ള അമിത സ്‌നേഹത്തില്‍ യമുനയ്ക്ക് പകയുണ്ടായിരുന്നു. കുട്ടിയെ സ്‌നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് ഇവരെ നയിച്ചത്.
യമുന ഭര്‍ത്താവിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഇരുവരും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കാനായി പഞ്ചാബി ഭാഗിലെ വൃത്തിഹീനമായ ഓവുചാലില്‍ കുട്ടിയെ മുക്കി. തുടര്‍ന്ന് മൃതദേഹം ഓവുചാലില്‍ തള്ളി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടര്‍ന്ന് ഒളിവില്‍പ്പോയ ഇരുവരെയും പിടികൂടുകയായിരുന്നു. വെള്ളംനിറഞ്ഞ ഓവുചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പൊലീസും അധികൃതരും പുറത്തെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.