അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈനിക വിമാനത്തിൽ രക്ഷപ്പെടുന്നതിനിടെ പ്രസവിച്ച് യുവതി. അഫ്ഗാൻ സ്വദേശിനിയായ യുവതിയാണ് എയർഫോഴ്സിൻ്റെ സി-17 വിമാനത്തിൽ പ്രസവിച്ചത്. ജർമ്മനിയിലെ രംസ്തേൻ എയർബേസിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തുന്ന ആളുകളെ എത്തിക്കാനാണ് രംസ്തേൻ എയർബേസ് ഉപയോഗിക്കുന്നത്.
രംസ്തേൻ എയർബേസിലെത്തിയതിനു പിന്നാലെ യുവതിയെയും കുഞ്ഞിനെയും യുഎസ് മെഡിക്കൽ ടീമിനു കൈമാറി. പെൺകുഞ്ഞും മകളും സുഖമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇരുവരും നിലവിൽ ആശുപത്രിയിലാണ്.
അതേസമയം, കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കാബൂൾ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേരെന്ന് നാറ്റോ റിപ്പോർട്ട് . അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ആളുകൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here