തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പ്രതിഷേധത്തിന് ആഹ്വാനം

ഡി സി സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പരസ്യപ്രതിഷേധത്തിനൊരുങ്ങി ഗ്രൂപ്പുകള്‍. ചെന്നിത്തലയുടെ ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം.രമേശ് ചെന്നിത്തലയുടെ വിശ്വസ്തര്‍ അഡ്മിനായ ഗ്രൂപ്പിലെ ചാറ്റ്കളുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

അതേസമയം, സുധാകരന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ അസ്വസ്തരാണ് ചെന്നിത്തിലയും ഉമ്മന്‍ചാണ്ടിയും. തങ്ങളെ പരിഗണിക്കാത്ത സുധാകരന്റെ ഡി സി സി പട്ടികക്കെതിരെ പരസ്യപ്രതിഷേധത്തിനൊരുങ്ങുകയാണ് ഗ്രൂപ്പുകള്‍.

രമേശ് ചെന്നിത്തലയുടെ വിശ്വസതരടങ്ങുന്ന ആര്‍ സി ബ്രിഗേഡ് ഗ്രൂപ്പിലെ ചാറ്റുകളുടെ ഉള്ളടക്കത്തില്‍ നിന്നും ഇക്കാര്യം വ്യക്തം. രമേശ്ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നുവെന്ന് വരുത്തണമെന്നതാണ് ഗ്രൂപ്പിലെ നിര്‍ദേശം. ഗ്രൂപ്പുകളിക്കുന്നത് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമല്ലെന്ന് തെളിയിക്കണം.പുതിയ പട്ടികയ്‌ക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം വേണമെന്ന് ആവശ്യപ്പെടുന്നതിനെ പുറമേ ഡി സി സി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കി വിടണമെന്ന് ആഹ്വാനവും ചാറ്റുകളിലുണ്ട്. ഇതിനെല്ലാം പുറമേ ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം ശക്തിപ്പെടുത്താനും നിര്‍ദേശം.

നിലവിലെ എ, ഐ ഗ്രൂപ്പുകളിലുള്ളവരെ തഴഞ്ഞ് സ്വന്തം ഗ്രൂപ്പുകാരെ ഡി സി സി അധ്യക്ഷന്‍മാരാക്കാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടണമെന്നും ഗ്രൂപ്പില്‍ ആവശ്യം ഉയര്‍ന്നു. പട്ടിക പുറത്ത് വന്നാല്‍ എ,ഐ ഗ്രൂപ്പുകള്‍ ഒത്തു ചേര്‍ന്ന് കെ പി സി സി നേതൃത്വത്തിന് എതിരെ സോഷ്യല്‍ മീഡിയയിലും പ്രചാരണം നടത്തിയേക്കുമെന്നാണ് സൂചനകള്‍. ഇതിനുള്ള യുദ്ധ പ്രഖ്യാപനമായി മാറുകയാണ് ആര്‍ സി ബ്രിഗേഡിലെ ചാറ്റുകള്‍. ഇതിനിടെ ശശി തരൂരിനെതിരെ കെ പി സി സി ആസ്ഥാനത്ത് ഒരുവിഭാഗം പോസറ്റ്ര്‍ ഒട്ടിച്ചു. തരൂരിന്റെ ബിനാമിയെ ഡി സി സി അധ്യക്ഷനാക്കാന്‍ ശ്രമിക്കുന്നൂവെന്നാണ് പോസ്റ്ററില്‍. സമാനമായി വിവിധ ജില്ലകളില്‍ നിലവിലെ പട്ടികക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News