അന്തരിച്ച മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്യാൺസിങ്ങിന്റെ സംസ്കാരച്ചടങ്ങിനിടെ ദേശീയപതാകയെ അപമാനിച്ച് പാർട്ടി കൊടി വിരിച്ച് ബി ജെ പി. മൃതദേഹത്തിൽ ദേശീയപതാകയ്ക്കു മുകളിലായാണ് ബി ജെ പി കൊടി പുതപ്പിച്ചത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് സംഭവം.
ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ ദേശീയപതാക ഭാഗികമായി മറഞ്ഞിരുന്നു.മൂന്ന് വർണവും അശോക ചക്രവും കാണുന്ന രീതിയിൽവേണം ദേശീയപതാക പ്രദർശിപ്പിക്കേണ്ടത്. ഇത് ലംഘിച്ചാൽ മൂന്നു വർഷം തടവ് വരെ ലഭിക്കാം.
നറോറാ ഘട്ടിലെ ഗംഗാ തീരത്താണ് കല്യാൺ സിങ്ങിന്റെ മൃതദേഹം സംസ്കരിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, സ്മൃതി ഇറാനി എന്നിവരും ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കല്യാൺ സിങ്ങിന് അന്തിമോപചാരം അർപ്പിക്കാൻ നറോറാ ഘട്ടിൽ എത്തിയിരുന്നു. കല്യാൺ സിങ്ങിൻ്റെ മകൻ രാജ് വീർ സിങ്ങ് എം പിയാണ് അന്തിമ കർമങ്ങൾ നിർവഹിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here